സൂര്യനുയരുന്നതും നേരം പുലരുന്നതും
കാക്ക കരയുന്നതും വെറുതെ.
വേലിയേറുന്നതും തിരയുയരുന്നതും
അലകളിളകിയാടിയമരുന്നതും വെറുതെ
സന്ധ്യ ചോക്കുന്നതും പൂവൂ കൂമ്പുന്നതും
രാത്രിയാവുന്നതും കാറ്റടിക്കുന്നതും
ചന്ദ്രനെത്തുന്നതും വെറുതെ.
നാമ്പുതിര്‍ക്കുന്നതും ഇല തളിര്‍ക്കുന്നതും
കായുണങ്ങുന്നതും താഴെ വീഴുന്നതും
മുളയെടുക്കുന്നതും വെറുതെ.
മഴ നനയ്ക്കുന്നതും പുഴ ചിരിക്കുന്നതും
കാടു കൂടുന്നതും ഞാന്‍ മരിയ്ക്കുന്നതും
നീ വിതുമ്പുന്നതും വെറുതെ.
കാക്ക കരയുന്നതും വെറുതെ.
വേലിയേറുന്നതും തിരയുയരുന്നതും
അലകളിളകിയാടിയമരുന്നതും വെറുതെ
സന്ധ്യ ചോക്കുന്നതും പൂവൂ കൂമ്പുന്നതും
രാത്രിയാവുന്നതും കാറ്റടിക്കുന്നതും
ചന്ദ്രനെത്തുന്നതും വെറുതെ.
നാമ്പുതിര്‍ക്കുന്നതും ഇല തളിര്‍ക്കുന്നതും
കായുണങ്ങുന്നതും താഴെ വീഴുന്നതും
മുളയെടുക്കുന്നതും വെറുതെ.
മഴ നനയ്ക്കുന്നതും പുഴ ചിരിക്കുന്നതും
കാടു കൂടുന്നതും ഞാന്‍ മരിയ്ക്കുന്നതും
നീ വിതുമ്പുന്നതും വെറുതെ.