ഋതുഭേദങ്ങൾക്കിടയിലെന്നൊ
കാലം വരച്ചിട്ട നിറകൂട്ടുകളിൽ
നിന്നെ കണ്ടതെന്നായിരുന്നു...
ഓരോ പദചലനത്തിലും
മിഴിയനക്കത്തിലും മനസ്സിൽ
സ്നേഹ ചിത്രങ്ങൾ വരയ്ക്കവേ,
ഞാനിപ്പോളും നിന്റെ ജ്യാമിതീയ
രൂപ ഭാവങ്ങളുടെ
ക്ഷേത്ര ഗണിതത്തിലാണ്
ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
കണ്ണുകളിലെവശ്യതേ
മൂടൽ മഞു പോലെ വന്ന്,
ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീയെനിയ്ക്ക് നഷ്ടമായത്..
മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല
മൂകമായ് തിരിച്ച് പോകട്ടേ
എന്നെത്തെയും പോലെ...
പാതി കരിഞ പന്തം
അറിയാതെ വീഴാതെ
എള്ളിൻ പൂവും
നവ ധാന്യങ്ങളും
മുളച്ച ഈ നനുത്ത
മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല
ഇളക്കി മാറ്റി വീണ്ടും
താഴൊട്ടൂർന്നിറങ്ങട്ടേ
അവിടെ നിന്നോർമ്മകളിൽ
കാലങ്ങളോളം എനിയ്ക്ക്
നിന്നെയോർത്ത് ഉറങ്ങി കിടക്കണം
കാലം വരച്ചിട്ട നിറകൂട്ടുകളിൽ
നിന്നെ കണ്ടതെന്നായിരുന്നു...
ഓരോ പദചലനത്തിലും
മിഴിയനക്കത്തിലും മനസ്സിൽ
സ്നേഹ ചിത്രങ്ങൾ വരയ്ക്കവേ,
ഞാനിപ്പോളും നിന്റെ ജ്യാമിതീയ
രൂപ ഭാവങ്ങളുടെ
ക്ഷേത്ര ഗണിതത്തിലാണ്
ശിശിരത്തിന്റെ തണുപ്പും
വസന്തം വിരിയിച്ച പൂക്കളും
ഗ്രീശ്മോഷ്ണവും ഒരുമിച്ചാവാഹിച്ച
കണ്ണുകളിലെവശ്യതേ
മൂടൽ മഞു പോലെ വന്ന്,
ഒടുവിൽ ഒരു ചെറു വെയിലിൽ
മഞുപോലുരുകി എവിടെയാണു
നീയെനിയ്ക്ക് നഷ്ടമായത്..
മഞു പെയ്യുന്ന ഈ രാത്രിയിൽ
എനിയ്ക്കിനിയും സമയമില്ല
മൂകമായ് തിരിച്ച് പോകട്ടേ
എന്നെത്തെയും പോലെ...
പാതി കരിഞ പന്തം
അറിയാതെ വീഴാതെ
എള്ളിൻ പൂവും
നവ ധാന്യങ്ങളും
മുളച്ച ഈ നനുത്ത
മണൽ കൂനയിളക്കാതെ
മെല്ലെയീ തെങ്ങിൻ പൂക്കല
ഇളക്കി മാറ്റി വീണ്ടും
താഴൊട്ടൂർന്നിറങ്ങട്ടേ
അവിടെ നിന്നോർമ്മകളിൽ
കാലങ്ങളോളം എനിയ്ക്ക്
നിന്നെയോർത്ത് ഉറങ്ങി കിടക്കണം
No comments:
Post a Comment